മേഘമിരുണ്ടില്ല, കാറ്റടിച്ചില്ല
ഒന്നുമുരിയാടാതെ
കലി തുള്ളിയാടി രാക്ഷസത്തിര.
കണ്ണീര് തടങ്ങളില്‍ ചിതറി ഒഴുകും
ജീവ ച ഛവങ്ങള്കു ചുറ്റും
വട്ടമിട്ടു പറക്കുന്നു
മാരാ ര്‍ത്തി പൂണ്ട കഴുകര്‍ .
കലി തുള്ളിയാടി രാക്ഷസത്തിര.
കണ്ണീര് തടങ്ങളില്‍ ചിതറി ഒഴുകും
ജീവ ച ഛവങ്ങള്കു ചുറ്റും
വട്ടമിട്ടു പറക്കുന്നു
മാരാ ര്‍ത്തി പൂണ്ട കഴുകര്‍ .
ആത്മ ബന്ധങ്ങള്‍ മറന്ന, മറക്കാത്ത
പുഞ്ചിരിയില്‍
പുഞ്ചിരിയില്‍
ശാന്തി ഗീതങ്ങള്‍ നിറയുന്നു.
തകര്‍ന്ന മണ്കൂനക്കിടയിലെ
മറശീലക്കുള്ളില് -
ഞാനിന്നു ബധിര മൂക.
ചത്ത മനസ്സിന് ചിതയിലഗ്നി
ഇപ്പോളുമെരിയുന്നു
അസ്വസ്ഥതയുടെ പുക ചുരുളുകള്‍
സൂര്യ കിരണങ്ങളെ മറക്കുന്നു
കാതങ്ങള്‍ ചുമന്ന വിഴുപ്പു ഭാണ്ഡങ്ങളില്‍
അസ്വസ്ഥതയുടെ പുക ചുരുളുകള്‍
സൂര്യ കിരണങ്ങളെ മറക്കുന്നു
കാതങ്ങള്‍ ചുമന്ന വിഴുപ്പു ഭാണ്ഡങ്ങളില്‍
മുഖമര്ത്തിയിരിപ്പൂ ഞാന്‍.
ഇല്ല, ഞാന്‍ തളരില്ല
ഹിരോഷിമയും നാഗസാക്കിയും
എന്റെ ഇന്നലെകളായിരുന്നു
ഇന്നലകളുടെ പാഠങ്ങളില്‍
ഇന്ന് ജീവിക്കുവാന്‍
ഇനിയുമൊരു അരുണിമക്കായ്
നാളെ നാളെക്കായി മാറ്റി
കാത്തിരിക്കുന്നു ഞാന്‍.
സമര്പണം: സുനാമിയില്‍ ഭര്‍ത്താവും കുട്ടികളും നഷ്ടപ്പെട്ട യുവതിക്ക്.
നാളെ നാളെക്കായി മാറ്റി
കാത്തിരിക്കുന്നു ഞാന്‍.
സമര്പണം: സുനാമിയില്‍ ഭര്‍ത്താവും കുട്ടികളും നഷ്ടപ്പെട്ട യുവതിക്ക്.

3 അഭിപ്രായങ്ങൾ:
പ്രാര്‍ഥനകളും ഭാവുകങ്ങളും... തുടരുക.
പ്രൊഫൈലിലെ അക്ഷരപ്പിശക് (ദൂരമുണ്ടെന്ന്) തിരുത്തുമല്ലോ.
Keep writing..
All the best.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ